Skip to main content

കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ പഠിച്ച 40 പാഠങ്ങൾ

1. അമേരിക്ക ലോകത്തെ മുൻ‌നിര രാജ്യമല്ല.

2. ആയുധം എടുക്കാതെ ചൈന മൂന്നാം ലോകമഹായുദ്ധത്തിൽ വിജയിച്ചു, ആർക്കും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.

3. യൂറോപ്യന്മാർ കാണുന്നതുപോലെ വിദ്യാസമ്പന്നരല്ല.

4. വിനോദയാത്രകളില്ലാതെ നമുക്ക് അവധിക്കാലത്തെ അതിജീവിക്കാൻ കഴിയും.

5. പുരോഹിതൻ, പൂജാരി, ഉസ്താദ് പോലുള്ളവർ   രോഗികൾക്കു രക്ഷ ആയില്ല.

6. ഭൂമിയിലെ യഥാർത്ഥ വൈറസുകളാണ് മനുഷ്യൻ.

7. ചുവന്ന നാടയിൽ കുരുങ്ങാതെ നമുക്ക് കോടിക്കണക്കിന് രൂപ ദരിദ്രർക്കായി ചെലവഴിക്കാൻ കഴിഞ്ഞു.

8. ആരോഗ്യ പ്രൊഫഷണലുകൾക്ക് ഒരു ഫുട്ബോൾ കളിക്കാരനേക്കാൾ വിലയുണ്ട്.

9. ഉപഭോഗമില്ലാത്ത ഒരു സമൂഹത്തിൽ എണ്ണ വിലപ്പോവില്ല.

10. മൃഗശാലയിലെ കൂട്ടിലിട്ട  മൃഗങ്ങളുടെ അവസ്ഥ മനസ്സിലായി.

11. മനുഷ്യർ ഒന്നും ചെയ്യാതെ ഭൂമി വേഗത്തിൽ പുനർജനിച്ചു.

12. ഭൂരിഭാഗം ആളുകൾക്കും വീട്ടിൽ നിന്ന് ജോലിചെയ്യാം.

13. ജങ്ക് ഫുഡ് ഇല്ലാതെ നമുക്കും കുട്ടികൾക്കും അതിജീവിക്കാൻ കഴിയും.

14. ശുചിത്വമുള്ള ജീവിതവും മദ്യപാനമില്ലാത്ത ജീവിതവും ബുദ്ധിമുട്ടുള്ള കാര്യമല്ല.

15. സ്ത്രീകൾക്ക് മാത്രമല്ല പാചകം  അറിയാവുന്നത്.

16. ലോകത്ത് ധാരാളം നല്ല ആളുകൾ ഉണ്ട്.

17. നിങ്ങൾ കൂടുതൽ സ്കൂളുകൾ നിർമ്മിക്കുകയാണെങ്കിൽ, കൂടുതൽ ആശുപത്രികൾ നിർമ്മിക്കേണ്ടതില്ല.

18. പാവപ്പെട്ടവനും പണക്കാരനും ഒരേ ചികിത്സയും ഒരേ ഭക്ഷണവും.

19. പണം കൊണ്ട് ഒന്നൂം നേടാൻ കഴിയില്ല.

20. മീനും മുട്ടയും ഇറച്ചിയും ഇല്ലാതെയും ജീവിക്കാം.

21. കൃഷിയുടെയും കർഷകരുടെയും അവശ്യം ഈ അവസരത്തിൽ നാം മനസ്സിലാക്കി.

22 .കൂടുതൽ സമയം  സ്വന്തം  കുടുംബത്തോടോപ്പം ചിലവഴിക്കാൻ സമയം കിട്ടി.

23. ഹോസ്പിറ്റൽ കേസും അസുഖവും കുറഞ്ഞദിവസം നമുക്ക് ലഭിച്ചു.

24. കല്യാണങ്ങളും സൽക്കാരങ്ങളും എങ്ങനെ ലളിതമാക്കാമെന്ന് നമ്മെ പഠിപ്പിച്ചു.

25. അനാവശ്യ ദൂർത്തുകൾ  ഇല്ലാതാക്കി.

26. ചെറുകിടക്കാർ തൊട്ടുവമ്പൻ വ്യവാസായിക്ക് വരെ ഒരു പാഠമായി.

27. കാഷും സമ്പാദ്യവും   ഒന്നിനും ഒരു പരിഹാരമല്ല എന്ന് മനസ്സിലായി.

28. യൂറോപ്യന്മാരുടെ അഹങ്കാരത്തിനു കുറവുണ്ടായി.

29. ലോകമനുഷ്യമനസ്സുകളിൽ ഭീതിനിറഞ്ഞു .

30. വൃത്തിയും വെടിപ്പും എന്തിനാണെന്നു  പലരും മനസ്സിലാക്കി.

31. പുതിയ പല വസ്തുക്കളും ഉപയോഗെയിം നമ്മെ പഠിപ്പിച്ചു. (ഉദാ: സാനിറ്റൈസർ,മാസ്ക്  ) 

32. റെസ്റ്റോറന്റിൽ  നിന്ന് കഴിച്ചവൻ ഇപ്പൊ  മൂന്നു നേരവും വീട്ടിൽ നിന്ന് കഴിക്കുന്നു.

33. വെടിക്കോപ്പ് കൊണ്ടും മിസൈൽ കൊണ്ടും വൈറസിനെ തുരത്താൻ ആവില്ലെന്ന്. 

34. പരീക്ഷ എഴുതാതെ പാസ്സാകുന്നത് എങ്ങനെയെന്ന്  മനസ്സിലായി.  

35. നിയമം അനുസരിക്കാൻ ഏത് വലിയ നേതാവിനെ കൊണ്ടും സാധിക്കുമെന്ന് മനസ്സിലായി.   

36. ജനങ്ങളെ പിഴിഞ്ഞിരുന്ന വിമാനക്കമ്പനികൾ തൊട്ടു ഒട്ടു മിക്ക കമ്പനികളും വ്യവസായങ്ങളും  അടച്ചിടേണ്ടി വന്നു. 

37. ഫുൾജാർ  സോഡയും  മന്തിയും  സിനിമയും മീശപ്പുലിമലയും ലഡാക്കും ബൈക്ക് റൈഡും ഫുട്‍ബോളും എല്ലാം ആപ്പിലായി.
 
38. നിന്ന് പോയ  വായനയും ചെസ്സും ജൂഡോയും തിരിച്ചു വന്നു.

39. വീട്ടിൽ അധികം നിൽക്കാത്ത മകന്  വീട്ടുകാരുടെയും കോഴി ആട് മാട് എന്നിവയുടെയും കണക്കെടുക്കാൻ കൊറന്റൈൻ സമയത്ത് സാധിച്ചു.

40. സുഗമായി ഉറങ്ങാൻ  എന്നും ഞായറാഴ്യ്ച്ച ആയാൽ മതിയായിരുന്നെന്ന്  പറഞ്ഞ നമ്മൾക്ക് ദൈവം കനിഞ്ഞ്  തന്നു.
 
''ഇനി വരാനിരിക്കുന്ന വലിയ ദുരന്തങ്ങൾക്ക്  പ്രളയവും വൈറസും പ്രകൃതിദുരന്തങ്ങളും ഒരു മുന്നറിയിപ്പ് മാത്രം എന്ന് നാം ഓരോരുത്തരും മനസ്സിലാക്കി നല്ലരീതിയിൽ  ജീവിച്ചാൽ  മതിയായിരുന്നു''

Comments

Popular posts from this blog

ചരിത്രം.. ''മൊബൈൽ ഫോൺ''

1973-ൽ മോട്ടറോളയിലെ ഡോ:മാർട്ടിൻ കൂപ്പറായിരുന്നു കൈയ്യിൽ കൊണ്ടു നടക്കാവുന്ന ആദ്യത്തെ മൊബൈൽ ഫോൺ രൂപ കൽപ്പന ചെയ്തത്. 1973 ഏപ്രിൽ 3-നാണ് കൂപ്പർ ആദ്യമായി ഒരു മൊബൈൽ സംഭാഷണം നടത്തിയത്. അത് "യഥാർഥ സെല്ലുലാർ ഫോണിൽ നിന്നാണ് ഞാൻ സംസാരിക്കുന്നത്" എന്നായിരുന്നു. 2 കിലോഗ്രാം ഭാരമുണ്ടായിരുന്ന ആദ്യ മോഡലിന്റെ വില 3500 ഡോളറായിരുന്നു. വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ മൊബൈൽ ഫോൺ നിർമ്മിച്ചത് മോട്ടറോള തന്നെയായിരുന്നു. ഡൈനാടാക് 8000എക്സ് (DynaTAC 8000x) എന്നു പേരിട്ടിരുന്ന ഈ ഫോൺ 1983-ൽ പുറത്തിറങ്ങി. 1990-ലെ കണക്കുകളനുസരിച്ച് ലോകത്തെമ്പാടും 124 ലക്ഷം മൊബൈൽ ഫോൺ ഉപയോക്താക്കളുണ്ട്. 20 വർഷം കഴിയുന്നതിനു മുൻപ്  2011-ന്റെ അവസാനമാകുമ്പോഴേക്കും ലോകമെമ്പാടും മൊബൈൽ ഫോണുപയോഗിക്കുന്നവരുടെ എണ്ണം 560 കോടിയായി വർദ്ധിച്ചു. 1990-ൽ ഉണ്ടായിരുന്നതിനെ 360 മടങ്ങിലധികം. വികസ്വര രാജ്യങ്ങളിലും വളരെ താഴ്ന്ന ജീവിത നിലവാരം പുലർത്തുന്ന രാജ്യങ്ങളിലും ഇതിന്റെ എണ്ണം വർദ്ധിച്ചിരിക്കുന്നു. 1947-ലാണ് മൊബൈൽ ഫോൺ എന്ന ആശയം ഉടലെടുക്കുന്നത്. അന്ന് അമേരിക്കയിൽ കാറുകളിൽ ആശയവിനിമയത്തിനായി ഒരു തരം മൊബൈൽ ഫോണുകൾ ഉപയോഗിച്ചിരുന്നു. ഒ...

ഇന്ത്യ എന്‍റെ രാജ്യമാണ്...

ഇന്ത്യയുടെ ദേശീയഗാനം എഴുതിയതു രവീന്ദ്രനാഥ ടാഗാറാണെന്നു ഇന്ത്യയിലെ ഏതു കുട്ടിയ്ക്കും അറിയാം.  പക്ഷേ; സ്കൂള്‍മുറ്റത്ത്‌ നമ്മള്‍ ചൊല്ലിയ ദേശീയപ്രതിജ്ഞയെഴുതിയ പൈദിമാരി വെങ്കിട്ട സുബ്ബറാവുവിനെ എത്രപേര്‍ അറിയും.? ''ഇന്ത്യ എന്റെ രാജ്യമാണ്, എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്, ഞാന്‍ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു, സമ്പൂര്‍ണ്ണവും വൈവിധ്യപൂര്‍ണവുമായ അതിന്റെ പാരമ്പര്യത്തില്‍.........'' അറിയാതെ കുട്ടിക്കാലത്തെ സ്കൂള്‍മുറ്റത്തേയ്ക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന ഈ പ്രതിജ്ഞയുടെ കര്‍ത്താവായ വെങ്കിട്ട സുബ്ബറാവുവിനെ കുട്ടികള്‍ക്ക് മാത്രമല്ല, നമ്മുടെ അദ്ധ്യാപകര്‍ക്കും വേണ്ടവിധം അറിയില്ല.   Pydimarri Venkata Subba Rao 1947-നു ശേഷമുള്ള ഇന്ത്യയുടെ ചരിത്രം ഒരു കുടുംബത്തിനുള്ളിലേക്ക് ചുരുക്കിയ ചരിത്രകാരന്മാര്‍ ഇദ്ദേഹത്തെപോലുള്ളവരെ അവഗണിച്ചതാകാം. ഈ പ്രതിജ്ഞഎഴുതിയത് തന്റെ അച്ഛനാണെന്ന് സുബ്ബറാവുവിന്റെ മകന്‍ പി.വി.സുബ്രഹ്മണ്യം അറിയുന്നതുപോലും സുബ്ബറാവുവിന്റെ മരണശേഷമാണ്. ആഡ്രയിലെ നല്‍ഗോണ്ട ജില്ലയിലെ അന്നപര്‍ത്തിയിലാണ് സുബ്ബറാവു ജനിച്ചത്‌. സര്‍ക്കാര്‍ ജീവനക്കാരനും ഭാഷാപണ്ഡിതനും എഴു...