Skip to main content

കൊറോണ നമ്മെ ഓർമ്മിപ്പിക്കുന്നത്

1. വെടിക്കെട്ടും ശബ്ദകോലാഹലവുമില്ലാതെ ഉത്സവവും പെരുന്നാളും നടത്താം.

2. എത്ര പരമ്പരാഗത ആചാരങ്ങളും വേണമെങ്കിൽ ഉപേക്ഷിക്കാം.

3. മറ്റുള്ളവരെ കൂടി കരുതി ജീവിച്ചില്ലെങ്കിൽ നമ്മൾ വെറുക്കപ്പെട്ടവരാകും.

4. പത്തു പേർ മാത്രം പങ്കെടുത്താലും കല്ല്യാണം നടത്താം.

5. ലക്ഷങ്ങളുടെ കൺവെൻഷൻ സെന്റർ കല്ല്യാണ കോലാഹലം നടത്തിയാലേ സ്റ്റാറ്റസ് നിലനിൽക്കൂ എന്ന തോന്നൽ വെറുതേയാണ്. വീട്ടുമുറ്റത്തെ പന്തൽ അന്തസ് പാലിക്കാൻ ധാരാളം തന്നെ.

6. പുറത്തു പോയിട്ടു വന്നാൽ കൈകാൽ മുഖം കഴുകി വീട്ടിൽ കയറുന്നത് പഴഞ്ചൻ ഏർപ്പാടല്ല.

7. ആരെയെങ്കിലും കണ്ടാൽ കൈ പിടിച്ച് കലുക്കാതെ കൈകൂപ്പി തൊഴുന്നതാണ് ആരോഗ്യത്തിന് നല്ലത്.

8. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പരിസര ശ്രദ്ധ ആവശ്യമാണ്.

9. ഞായറാഴ്ച രാത്രികളിൽ ഹോട്ടൽ ഭക്ഷണത്തിന് കസേര പിടിക്കാൻ ക്യൂ നിൽക്കുന്നതിലും ഭേദം വീട്ടിലെ കഞ്ഞിയും ചമ്മന്തിയും പപ്പടവും ആണ്.

Comments

Popular posts from this blog

ചരിത്രം.. ''മൊബൈൽ ഫോൺ''

1973-ൽ മോട്ടറോളയിലെ ഡോ:മാർട്ടിൻ കൂപ്പറായിരുന്നു കൈയ്യിൽ കൊണ്ടു നടക്കാവുന്ന ആദ്യത്തെ മൊബൈൽ ഫോൺ രൂപ കൽപ്പന ചെയ്തത്. 1973 ഏപ്രിൽ 3-നാണ് കൂപ്പർ ആദ്യമായി ഒരു മൊബൈൽ സംഭാഷണം നടത്തിയത്. അത് "യഥാർഥ സെല്ലുലാർ ഫോണിൽ നിന്നാണ് ഞാൻ സംസാരിക്കുന്നത്" എന്നായിരുന്നു. 2 കിലോഗ്രാം ഭാരമുണ്ടായിരുന്ന ആദ്യ മോഡലിന്റെ വില 3500 ഡോളറായിരുന്നു. വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ മൊബൈൽ ഫോൺ നിർമ്മിച്ചത് മോട്ടറോള തന്നെയായിരുന്നു. ഡൈനാടാക് 8000എക്സ് (DynaTAC 8000x) എന്നു പേരിട്ടിരുന്ന ഈ ഫോൺ 1983-ൽ പുറത്തിറങ്ങി. 1990-ലെ കണക്കുകളനുസരിച്ച് ലോകത്തെമ്പാടും 124 ലക്ഷം മൊബൈൽ ഫോൺ ഉപയോക്താക്കളുണ്ട്. 20 വർഷം കഴിയുന്നതിനു മുൻപ്  2011-ന്റെ അവസാനമാകുമ്പോഴേക്കും ലോകമെമ്പാടും മൊബൈൽ ഫോണുപയോഗിക്കുന്നവരുടെ എണ്ണം 560 കോടിയായി വർദ്ധിച്ചു. 1990-ൽ ഉണ്ടായിരുന്നതിനെ 360 മടങ്ങിലധികം. വികസ്വര രാജ്യങ്ങളിലും വളരെ താഴ്ന്ന ജീവിത നിലവാരം പുലർത്തുന്ന രാജ്യങ്ങളിലും ഇതിന്റെ എണ്ണം വർദ്ധിച്ചിരിക്കുന്നു. 1947-ലാണ് മൊബൈൽ ഫോൺ എന്ന ആശയം ഉടലെടുക്കുന്നത്. അന്ന് അമേരിക്കയിൽ കാറുകളിൽ ആശയവിനിമയത്തിനായി ഒരു തരം മൊബൈൽ ഫോണുകൾ ഉപയോഗിച്ചിരുന്നു. ഒ...

ഇന്ത്യ എന്‍റെ രാജ്യമാണ്...

ഇന്ത്യയുടെ ദേശീയഗാനം എഴുതിയതു രവീന്ദ്രനാഥ ടാഗാറാണെന്നു ഇന്ത്യയിലെ ഏതു കുട്ടിയ്ക്കും അറിയാം.  പക്ഷേ; സ്കൂള്‍മുറ്റത്ത്‌ നമ്മള്‍ ചൊല്ലിയ ദേശീയപ്രതിജ്ഞയെഴുതിയ പൈദിമാരി വെങ്കിട്ട സുബ്ബറാവുവിനെ എത്രപേര്‍ അറിയും.? ''ഇന്ത്യ എന്റെ രാജ്യമാണ്, എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്, ഞാന്‍ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു, സമ്പൂര്‍ണ്ണവും വൈവിധ്യപൂര്‍ണവുമായ അതിന്റെ പാരമ്പര്യത്തില്‍.........'' അറിയാതെ കുട്ടിക്കാലത്തെ സ്കൂള്‍മുറ്റത്തേയ്ക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന ഈ പ്രതിജ്ഞയുടെ കര്‍ത്താവായ വെങ്കിട്ട സുബ്ബറാവുവിനെ കുട്ടികള്‍ക്ക് മാത്രമല്ല, നമ്മുടെ അദ്ധ്യാപകര്‍ക്കും വേണ്ടവിധം അറിയില്ല.   Pydimarri Venkata Subba Rao 1947-നു ശേഷമുള്ള ഇന്ത്യയുടെ ചരിത്രം ഒരു കുടുംബത്തിനുള്ളിലേക്ക് ചുരുക്കിയ ചരിത്രകാരന്മാര്‍ ഇദ്ദേഹത്തെപോലുള്ളവരെ അവഗണിച്ചതാകാം. ഈ പ്രതിജ്ഞഎഴുതിയത് തന്റെ അച്ഛനാണെന്ന് സുബ്ബറാവുവിന്റെ മകന്‍ പി.വി.സുബ്രഹ്മണ്യം അറിയുന്നതുപോലും സുബ്ബറാവുവിന്റെ മരണശേഷമാണ്. ആഡ്രയിലെ നല്‍ഗോണ്ട ജില്ലയിലെ അന്നപര്‍ത്തിയിലാണ് സുബ്ബറാവു ജനിച്ചത്‌. സര്‍ക്കാര്‍ ജീവനക്കാരനും ഭാഷാപണ്ഡിതനും എഴു...

കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ പഠിച്ച 40 പാഠങ്ങൾ

1. അമേരിക്ക ലോകത്തെ മുൻ‌നിര രാജ്യമല്ല. 2. ആയുധം എടുക്കാതെ ചൈന മൂന്നാം ലോകമഹായുദ്ധത്തിൽ വിജയിച്ചു, ആർക്കും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. 3. യൂറോപ്യന്മാർ കാണുന്നതുപോലെ വിദ്യാസമ്പന്നരല്ല. 4. വിനോദയാത്രകളില്ലാതെ നമുക്ക് അവധിക്കാലത്തെ അതിജീവിക്കാൻ കഴിയും. 5. പുരോഹിതൻ, പൂജാരി, ഉസ്താദ് പോലുള്ളവർ   രോഗികൾക്കു രക്ഷ ആയില്ല. 6. ഭൂമിയിലെ യഥാർത്ഥ വൈറസുകളാണ് മനുഷ്യൻ. 7. ചുവന്ന നാടയിൽ കുരുങ്ങാതെ നമുക്ക് കോടിക്കണക്കിന് രൂപ ദരിദ്രർക്കായി ചെലവഴിക്കാൻ കഴിഞ്ഞു. 8. ആരോഗ്യ പ്രൊഫഷണലുകൾക്ക് ഒരു ഫുട്ബോൾ കളിക്കാരനേക്കാൾ വിലയുണ്ട്. 9. ഉപഭോഗമില്ലാത്ത ഒരു സമൂഹത്തിൽ എണ്ണ വിലപ്പോവില്ല. 10. മൃഗശാലയിലെ കൂട്ടിലിട്ട  മൃഗങ്ങളുടെ അവസ്ഥ മനസ്സിലായി. 11. മനുഷ്യർ ഒന്നും ചെയ്യാതെ ഭൂമി വേഗത്തിൽ പുനർജനിച്ചു. 12. ഭൂരിഭാഗം ആളുകൾക്കും വീട്ടിൽ നിന്ന് ജോലിചെയ്യാം. 13. ജങ്ക് ഫുഡ് ഇല്ലാതെ നമുക്കും കുട്ടികൾക്കും അതിജീവിക്കാൻ കഴിയും. 14. ശുചിത്വമുള്ള ജീവിതവും മദ്യപാനമില്ലാത്ത ജീവിതവും ബുദ്ധിമുട്ടുള്ള കാര്യമല്ല. 15. സ്ത്രീകൾക്ക് മാത്രമല്ല പാചകം  അറിയാവുന്നത്. 16. ലോകത്ത് ധാരാളം നല്ല ആളുകൾ ഉണ്ട്. 17. നിങ്ങൾ കൂടുതൽ സ്കൂളുകൾ ...