Skip to main content

കൊറോണയാണ് താരം

പണത്തിന് മീതെ പരുന്തും പറക്കില്ലെന്ന്.
♻️ മനുഷ്യൻ

തങ്ങൾ അതുക്കും മേലെ എന്ന്.
♻️ കൊറോണ 

 ഞങ്ങള്‍ ലോക പോലീസ് എന്ന്.
♻️ അമേരിക്ക

ചുമ്മാ തമാശ പറയാതെ എന്ന്.
♻️ കൊറോണ

തങ്ങളെ തൊടാൻ ആരെയും അനുവദിക്കില്ലെന്ന്.
♻️ ചൈന

ആർക്ക് വേണം നിങ്ങളെ എന്ന്.
♻️ കൊറോണ

ആരോഗ്യ രംഗത്തെ കേമൻ  എന്ന്.
♻️ ഇറ്റലി

ഇപ്പോൾ എന്തായി കാര്യങ്ങൾ എന്ന്.
♻️ കൊറോണ

ഒരുമിനിട്ടു പോലും തിരക്കൊഴിവില്ലെന്ന്.
♻️ മനുഷ്യൻ

ഇരുപത്തി നാല് മണിക്കൂറും റസ്റ്റ് എടുക്കു എന്ന്.
♻️ കൊറോണ

മക്കൾ പഠിക്കാതെ കറങ്ങി നടക്കുന്നു എന്ന്.
♻️ മാതാപിതാക്കൾ 

തല്‍ക്കാലം പരീക്ഷയെ വേണ്ടെന്ന്. 
♻️ കൊറോണ

ഉച്ച നീചത്വങ്ങൾ സാമൂഹ്യ വ്യവസ്ഥിയിൽ ഉള്ളതെന്ന്.
♻️ മനുഷ്യൻ

എല്ലാവരും തുല്യർ എന്ന്.
♻️ കൊറോണ  

അതെ.. ഇപ്പോൾ കൊറോണ ആണ് താരം, ശബ്ദ മലിനീകരണം ഇല്ല, ആഘോഷങ്ങൾ ഇല്ല, ജോലി തിരക്ക് ഇല്ല, കുടുംബാഗങ്ങൾ ഒരുമിച്ചിരുന്ന് ടീവീ കാണുന്നു, സംസാരിക്കുന്നു, ഭക്ഷണം കഴിക്കുന്നു, ഫോൺ വഴി എങ്കിലും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ക്ഷേമം അന്വേഷിക്കുന്നു, ലോക്ക് ഡൗൺ കഴിയുമ്പോൾ  ''ഒരു പുതിയ ഭൂമി & പുതിയ ജനം''🙏

Comments

Popular posts from this blog

ചരിത്രം.. ''മൊബൈൽ ഫോൺ''

1973-ൽ മോട്ടറോളയിലെ ഡോ:മാർട്ടിൻ കൂപ്പറായിരുന്നു കൈയ്യിൽ കൊണ്ടു നടക്കാവുന്ന ആദ്യത്തെ മൊബൈൽ ഫോൺ രൂപ കൽപ്പന ചെയ്തത്. 1973 ഏപ്രിൽ 3-നാണ് കൂപ്പർ ആദ്യമായി ഒരു മൊബൈൽ സംഭാഷണം നടത്തിയത്. അത് "യഥാർഥ സെല്ലുലാർ ഫോണിൽ നിന്നാണ് ഞാൻ സംസാരിക്കുന്നത്" എന്നായിരുന്നു. 2 കിലോഗ്രാം ഭാരമുണ്ടായിരുന്ന ആദ്യ മോഡലിന്റെ വില 3500 ഡോളറായിരുന്നു. വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ മൊബൈൽ ഫോൺ നിർമ്മിച്ചത് മോട്ടറോള തന്നെയായിരുന്നു. ഡൈനാടാക് 8000എക്സ് (DynaTAC 8000x) എന്നു പേരിട്ടിരുന്ന ഈ ഫോൺ 1983-ൽ പുറത്തിറങ്ങി. 1990-ലെ കണക്കുകളനുസരിച്ച് ലോകത്തെമ്പാടും 124 ലക്ഷം മൊബൈൽ ഫോൺ ഉപയോക്താക്കളുണ്ട്. 20 വർഷം കഴിയുന്നതിനു മുൻപ്  2011-ന്റെ അവസാനമാകുമ്പോഴേക്കും ലോകമെമ്പാടും മൊബൈൽ ഫോണുപയോഗിക്കുന്നവരുടെ എണ്ണം 560 കോടിയായി വർദ്ധിച്ചു. 1990-ൽ ഉണ്ടായിരുന്നതിനെ 360 മടങ്ങിലധികം. വികസ്വര രാജ്യങ്ങളിലും വളരെ താഴ്ന്ന ജീവിത നിലവാരം പുലർത്തുന്ന രാജ്യങ്ങളിലും ഇതിന്റെ എണ്ണം വർദ്ധിച്ചിരിക്കുന്നു. 1947-ലാണ് മൊബൈൽ ഫോൺ എന്ന ആശയം ഉടലെടുക്കുന്നത്. അന്ന് അമേരിക്കയിൽ കാറുകളിൽ ആശയവിനിമയത്തിനായി ഒരു തരം മൊബൈൽ ഫോണുകൾ ഉപയോഗിച്ചിരുന്നു. ഒ...

ഇന്ത്യ എന്‍റെ രാജ്യമാണ്...

ഇന്ത്യയുടെ ദേശീയഗാനം എഴുതിയതു രവീന്ദ്രനാഥ ടാഗാറാണെന്നു ഇന്ത്യയിലെ ഏതു കുട്ടിയ്ക്കും അറിയാം.  പക്ഷേ; സ്കൂള്‍മുറ്റത്ത്‌ നമ്മള്‍ ചൊല്ലിയ ദേശീയപ്രതിജ്ഞയെഴുതിയ പൈദിമാരി വെങ്കിട്ട സുബ്ബറാവുവിനെ എത്രപേര്‍ അറിയും.? ''ഇന്ത്യ എന്റെ രാജ്യമാണ്, എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്, ഞാന്‍ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു, സമ്പൂര്‍ണ്ണവും വൈവിധ്യപൂര്‍ണവുമായ അതിന്റെ പാരമ്പര്യത്തില്‍.........'' അറിയാതെ കുട്ടിക്കാലത്തെ സ്കൂള്‍മുറ്റത്തേയ്ക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന ഈ പ്രതിജ്ഞയുടെ കര്‍ത്താവായ വെങ്കിട്ട സുബ്ബറാവുവിനെ കുട്ടികള്‍ക്ക് മാത്രമല്ല, നമ്മുടെ അദ്ധ്യാപകര്‍ക്കും വേണ്ടവിധം അറിയില്ല.   Pydimarri Venkata Subba Rao 1947-നു ശേഷമുള്ള ഇന്ത്യയുടെ ചരിത്രം ഒരു കുടുംബത്തിനുള്ളിലേക്ക് ചുരുക്കിയ ചരിത്രകാരന്മാര്‍ ഇദ്ദേഹത്തെപോലുള്ളവരെ അവഗണിച്ചതാകാം. ഈ പ്രതിജ്ഞഎഴുതിയത് തന്റെ അച്ഛനാണെന്ന് സുബ്ബറാവുവിന്റെ മകന്‍ പി.വി.സുബ്രഹ്മണ്യം അറിയുന്നതുപോലും സുബ്ബറാവുവിന്റെ മരണശേഷമാണ്. ആഡ്രയിലെ നല്‍ഗോണ്ട ജില്ലയിലെ അന്നപര്‍ത്തിയിലാണ് സുബ്ബറാവു ജനിച്ചത്‌. സര്‍ക്കാര്‍ ജീവനക്കാരനും ഭാഷാപണ്ഡിതനും എഴു...

"പുച്ഛമാണ്‌ പുച്ഛം''

ഇവിടുത്തെ പൊതുവിദ്യാലയത്തിൽ പഠിച്ചു ഒരു വിസയും തരപ്പെടുത്തി വിദേശത്തു പോയി വന്ന ശേഷം ചിലർ പറയുന്നതു കേട്ടിട്ടുണ്ട്: "ആശുപത്രിയോ.? ഇവിടെന്താശുപത്രി.! റോഡോ.? ഇവിടെന്ത് റോഡ്.!! സർക്കാരോ.? ഇവിടെന്ത് സർക്കാർ.!!! വിദ്യാലയമോ.? വിദ്യാഭ്യാസമോ.?  ഇവിടെന്ത്.!!! അതൊക്കെ അമേരിക്കയിൽ!! ആസ്ട്രേലിയയിൽ!! ദുബായിൽ!! ജർമനിയിൽ!!ഇറ്റലിയിൽ !!കാനഡയിൽ !! അതാണ് കണ്ടു പഠിക്കണ്ടത്!!" അതിനെല്ലാം മറുപടിയായി ഈ കോവിഡ്- 19 കാലം: ലോകം അമ്പരന്നു വിറച്ചു നിൽക്കുകയാണ്.. അമേരിക്കൻ സ്വപ്ന ലോകം... വൈറോളജി ലാബുകൾ ആവശ്യത്തിനില്ല. പൗരൻ്റെ ആരോഗ്യത്തിൽ സർക്കാരിനു  വേവലാതിയില്ല.... ഒരു സേവനവും സൗജന്യമല്ല... കോവിഡ്  ഉണ്ടോ എന്നറിയാൻ പരിശോധനയ്ക്കു  ഇന്ത്യൻ രൂപ 87,000.. ഐസൊലേഷൻ വാർഡിനു ഏകദേശം 2 ലക്ഷം രൂപ...  ചികിത്സ കൊടുക്കുന്നില്ല.... കോവിഡ് ചികിത്സ തേടി ഒരു അമേരിക്കക്കാരി 13 മണിക്കൂർ പറന്നു ചൈനയിലേക്കു പോയത് ഇന്നത്തെ വാർത്ത.... ആസ്‌ത്രേലിയയിലെ മെൽബണിൽ നിന്നു  മലയാളിയുടെ വീഡിയോ: 'രണ്ടു വൈറോളജി ലാബാണുള്ളത്. അഞ്ഞൂറു പേർ ക്യൂവിൽ. ധാരാളം പണം വേണം. സർക്കാരിനു ഒരു ശ്രദ്ധയും ഇടപെടലും ഇല്ല'. ഇറ്റലി വൃത്തിയുടെ കാര...