Skip to main content

എല്ലാക്കാലത്തും രണ്ടു തരം മനുഷ്യരാണ് സമൂഹത്തിൽ ഉണ്ടായിരുന്നത്.!

പുലയജാതിക്കാരിക്ക്  വിദ്യാഭ്യാസം നൽകാൻ പാടില്ല എന്ന് വാദിച്ചവരും, വിദ്യാഭ്യാസം എല്ലാവരുടെയും അവകാശമാണെന്ന് വാദിച്ചവരും. 

കടൽ കടന്നു പോകുന്നത് പാപമാണെന്ന് കരുതിയവരും, പുറം രാജ്യങ്ങളിൽ പോയി പഠിച്ച്  മിടുക്കരായവരും.

വിധവകൾ പുനർവിവാഹം ചെയ്യാതെ  മരണം വരെ ഒറ്റയ്ക്ക് കഴിയണമെന്ന് കരുതിയവരും, 
വിധവാ വിവാഹത്തിന് വേണ്ടി ശക്തമായി നിലകൊണ്ടവരും.

സ്ത്രീകൾക്ക് സ്വത്തവകാശം നൽകാൻ പാടില്ല എന്നു ശഠിച്ചവരും, എല്ലാവർക്കും സ്വത്തിൽ തുല്യ അവകാശം നൽകണമെന്ന് കരുതിയവരും.

സതി ഒരു അനാചാരമാണെന്ന് തിരിച്ചറിഞ്ഞ് എതിർത്തവരും, അത് ആചാരമാണ് സംരക്ഷിക്കണമെന്ന് പറഞ്ഞ് പ്രകടനം നടത്തിയവരും.

മകരജ്യോതി മനുഷ്യൻ കത്തിക്കുന്നതാണ് എന്ന് പറഞ്ഞവരും, അത് പറഞ്ഞവരെ തെറിവിളിച്ചവരും. 

ഗുരുവായൂരിൽ അയിത്തജാതിക്കാർ കയറിയാൽ പ്രതിഷ്ഠയുടെ ചൈതന്യം കുറയുമെന്ന് കരുതിയവരും, ക്ഷേത്രപ്രവേശനം എല്ലാ ഭക്തരുടെയും അവകാശമാണെന്ന് തിരിച്ചറിഞ്ഞവരും.

ആർത്തവകാലത്ത് പെണ്ണിനെ വീട്ടിന് പുറത്താക്കി അടുക്കളയിൽ കേറ്റാത്തവരും, ആർത്തവം ഒരു ജൈവിക പ്രക്രിയ മാത്രമാണെന്ന ബോധം വന്നവരും.

ഗുരുവായൂരിൽ പി കൃഷ്ണപിള്ള മണിയടിച്ചപ്പോൾ പിന്തുണച്ചവരും, പിന്നിൽ നിന്നടിച്ചവരും.

പത്മനാഭസ്വാമി ക്ഷേത്രത്തിൽ സ്ത്രീകൾ മാറു മറച്ചു കയറിയാൽ ക്ഷേത്രം കടലെടുക്കും എന്നു കരുതിയവരും, അത് അസംബന്ധമാണെന്ന് മനസിലാക്കിയവരും.

വൈക്കം ക്ഷേത്രത്തിലേക്കുള്ള വഴിയെ അവർണ്ണർ നടന്നാൽ ദൈവകോപമുണ്ടാകും എന്ന് വിശ്വസിച്ചവരും, പൊതുവഴിയെ എല്ലാവർക്കും നടക്കാൻ സമരം നയിച്ചവരും.

ശബരിമലയിൽ സ്ത്രീകൾ കയറിയാൽ അയ്യപ്പന്റെ ബ്രഹ്മചര്യം നഷ്ടമാകും എന്ന് വിശ്വസിക്കുന്നവരും, സ്ത്രീ പ്രവേശന വിലക്ക് ഒരു അനാചാരമാണെന്ന് കരുതുന്നവരും.

ദൈവനിന്ദ ചെയ്താൽ അതിനുള്ള ശിക്ഷ ദൈവം കൊടുത്തോളും എന്നു വിശ്വസിക്കുന്നവരും, ദൈവത്തിനു വേണ്ടി വാളെടുക്കുന്നവരും.

ദൈവം എന്നെ രക്ഷിക്കും എന്ന് വിശ്വസിക്കുന്ന ഭക്തരും, ദൈവത്തെ ഞങ്ങൾ രക്ഷിക്കും എന്നു കരുതുന്ന വിഡ്ഢികളും.

ചരിത്രം ആർക്കൊപ്പമായിരുന്നു എന്നോർക്കുന്നത് നന്നായിരിക്കും..🙏🏻

Comments

Popular posts from this blog

ചരിത്രം.. ''മൊബൈൽ ഫോൺ''

1973-ൽ മോട്ടറോളയിലെ ഡോ:മാർട്ടിൻ കൂപ്പറായിരുന്നു കൈയ്യിൽ കൊണ്ടു നടക്കാവുന്ന ആദ്യത്തെ മൊബൈൽ ഫോൺ രൂപ കൽപ്പന ചെയ്തത്. 1973 ഏപ്രിൽ 3-നാണ് കൂപ്പർ ആദ്യമായി ഒരു മൊബൈൽ സംഭാഷണം നടത്തിയത്. അത് "യഥാർഥ സെല്ലുലാർ ഫോണിൽ നിന്നാണ് ഞാൻ സംസാരിക്കുന്നത്" എന്നായിരുന്നു. 2 കിലോഗ്രാം ഭാരമുണ്ടായിരുന്ന ആദ്യ മോഡലിന്റെ വില 3500 ഡോളറായിരുന്നു. വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ മൊബൈൽ ഫോൺ നിർമ്മിച്ചത് മോട്ടറോള തന്നെയായിരുന്നു. ഡൈനാടാക് 8000എക്സ് (DynaTAC 8000x) എന്നു പേരിട്ടിരുന്ന ഈ ഫോൺ 1983-ൽ പുറത്തിറങ്ങി. 1990-ലെ കണക്കുകളനുസരിച്ച് ലോകത്തെമ്പാടും 124 ലക്ഷം മൊബൈൽ ഫോൺ ഉപയോക്താക്കളുണ്ട്. 20 വർഷം കഴിയുന്നതിനു മുൻപ്  2011-ന്റെ അവസാനമാകുമ്പോഴേക്കും ലോകമെമ്പാടും മൊബൈൽ ഫോണുപയോഗിക്കുന്നവരുടെ എണ്ണം 560 കോടിയായി വർദ്ധിച്ചു. 1990-ൽ ഉണ്ടായിരുന്നതിനെ 360 മടങ്ങിലധികം. വികസ്വര രാജ്യങ്ങളിലും വളരെ താഴ്ന്ന ജീവിത നിലവാരം പുലർത്തുന്ന രാജ്യങ്ങളിലും ഇതിന്റെ എണ്ണം വർദ്ധിച്ചിരിക്കുന്നു. 1947-ലാണ് മൊബൈൽ ഫോൺ എന്ന ആശയം ഉടലെടുക്കുന്നത്. അന്ന് അമേരിക്കയിൽ കാറുകളിൽ ആശയവിനിമയത്തിനായി ഒരു തരം മൊബൈൽ ഫോണുകൾ ഉപയോഗിച്ചിരുന്നു. ഒ...

ഇന്ത്യ എന്‍റെ രാജ്യമാണ്...

ഇന്ത്യയുടെ ദേശീയഗാനം എഴുതിയതു രവീന്ദ്രനാഥ ടാഗാറാണെന്നു ഇന്ത്യയിലെ ഏതു കുട്ടിയ്ക്കും അറിയാം.  പക്ഷേ; സ്കൂള്‍മുറ്റത്ത്‌ നമ്മള്‍ ചൊല്ലിയ ദേശീയപ്രതിജ്ഞയെഴുതിയ പൈദിമാരി വെങ്കിട്ട സുബ്ബറാവുവിനെ എത്രപേര്‍ അറിയും.? ''ഇന്ത്യ എന്റെ രാജ്യമാണ്, എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്, ഞാന്‍ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു, സമ്പൂര്‍ണ്ണവും വൈവിധ്യപൂര്‍ണവുമായ അതിന്റെ പാരമ്പര്യത്തില്‍.........'' അറിയാതെ കുട്ടിക്കാലത്തെ സ്കൂള്‍മുറ്റത്തേയ്ക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന ഈ പ്രതിജ്ഞയുടെ കര്‍ത്താവായ വെങ്കിട്ട സുബ്ബറാവുവിനെ കുട്ടികള്‍ക്ക് മാത്രമല്ല, നമ്മുടെ അദ്ധ്യാപകര്‍ക്കും വേണ്ടവിധം അറിയില്ല.   Pydimarri Venkata Subba Rao 1947-നു ശേഷമുള്ള ഇന്ത്യയുടെ ചരിത്രം ഒരു കുടുംബത്തിനുള്ളിലേക്ക് ചുരുക്കിയ ചരിത്രകാരന്മാര്‍ ഇദ്ദേഹത്തെപോലുള്ളവരെ അവഗണിച്ചതാകാം. ഈ പ്രതിജ്ഞഎഴുതിയത് തന്റെ അച്ഛനാണെന്ന് സുബ്ബറാവുവിന്റെ മകന്‍ പി.വി.സുബ്രഹ്മണ്യം അറിയുന്നതുപോലും സുബ്ബറാവുവിന്റെ മരണശേഷമാണ്. ആഡ്രയിലെ നല്‍ഗോണ്ട ജില്ലയിലെ അന്നപര്‍ത്തിയിലാണ് സുബ്ബറാവു ജനിച്ചത്‌. സര്‍ക്കാര്‍ ജീവനക്കാരനും ഭാഷാപണ്ഡിതനും എഴു...

ആത്മഹത്യ ചെയ്തു മരിക്കാൻ പോകുന്ന മനുഷ്യരോട്;

നിങ്ങൾ ആത്മഹത്യ ചെയ്തു മരിക്കാൻ പോകുമ്പോൾ അതിന് എത്ര വർഷങ്ങള്‍ക്ക് മുന്‍പ്പ് നിങ്ങൾ ശരിക്കും മരിച്ചു പോയിരുന്നു എന്ന് കൃത്യമായി രേഖപ്പെടുത്തണം. ഇല്ലെങ്കിൽ, നിങ്ങൾ ആത്മഹത്യ ചെയ്തു കഴിഞ്ഞാൽ ഇവിടെ ഭൂമിയിലെ ചില മനുഷ്യർ നിങ്ങളെ പോസ്റ്റ്മോർട്ടം ചെയ്യും. അവർ പല മരണകാരണങ്ങളും നിങ്ങളിൽ കണ്ടെത്തും. നിങ്ങളൊരു പരാജമായിരുന്നു എന്നവർ വിധികൽപ്പിക്കും, നിങ്ങള്‍ ഭീരുവായിരുണെന്ന് ചാപ്പ കുത്തും, ജീവിച്ചു കാണിക്കാൻ നട്ടെല്ലില്ലാതെ പോയെന്ന് അടക്കം പറഞ്ഞവർ പരിഹസിക്കും. ഇങ്ങനെയുള്ള നൂറായിരം പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ ആകാശത്തിന് താഴെ പാറിനടക്കും, അതിനൊക്കെയുള്ള ഒരൊറ്റ ഉത്തരമെന്നോണം  ജീവിച്ചിരിക്കുമ്പോൾ തന്നെ മരിച്ചുപോയ നിങ്ങളുടെ ശരിക്കുള്ള മരണ തിയതി കുറിച്ചിടുക. അങ്ങനെ ജീവനോടെ മരിച്ചു കുറേക്കാലം കഴിഞ്ഞാണ് നിങ്ങൾ ആത്മഹത്യ ചെയ്തതെന്ന് ഈ മണ്ടന്മാരോട് പറഞ്ഞാൽ അവരത് വിശ്വസിക്കില്ല. ''അവർക്കത് വരുവോളം''. നിങ്ങൾ ആത്മഹത്യ ചെയ്യാൻ പോകുന്നതിന് എത്രയോ പകലുകൾക്കും രാത്രികൾക്ക് മുൻപേ മരിച്ചുപോയ നിങ്ങളുടെ ചിരിയെക്കുറിച്ച്, ആ നിമിഷങ്ങളെപ്പറ്റി ആരോടെങ്കിലും പറഞ്ഞു വയ്ക്കുക. നിങ്ങൾ പെട്ടെന്ന് മര...