Skip to main content

"മാവേലി നാട് വാണീടും കാലം" എന്ന കവിത ആരെങ്കിലും മുഴുവനായി കേട്ടിട്ടുണ്ടോ.?

മാവേലി നാട് വാണീടും കാലം

മാനുഷരെല്ലാരും ഒന്ന് പോലെ

ആമോദത്തോടെ വസിക്കും കാലം

ആപത്തെന്നാർക്കും ഒട്ടില്ല താനും

കള്ളവുമില്ല, ചതിവുമില്ല

എള്ളോളമില്ല പൊളിവചനം

വല്ലാത്ത ദൈവങ്ങൾ ഒന്നുമില്ല

ജീവിയെകൊല്ലുന്ന യാഗമില്ല

 അന്നം നശിപ്പിക്കം പൂജയില്ല

ദല്ലാൾ തൻ കീശ സേവയില്ല

അവർണസവർണ വിഭാഗമില്ല

മൂലധനത്തിൻ ഞെരുക്കമില്ല

ആവതവരവർ ചെയ്ത നാട്ടിൽ 

ഭൂതി വളർന്നാൻ ജനം ഉയർന്നു

തീണ്ടലുമില്ല തൊടീലുമില്ല

വർണവിവേചന വ്യവസ്ഥയില്ല

വേദം പഠിക്കാൻ വഴിയേവർക്കും  ഹാ

സിദ്ധിച്ചു മാവേലി വാഴും കാലം

സ്ത്രീകൾക്കും പുരുഷനും തുല്യമായി

ലഭിച്ചു സ്വതന്ത്രത എന്ന ഭാഗ്യം

കാലിക്കും കൂടി ചികിത്സ ചെയ്യാൻ

ആലയം സ്ഥാപിച്ചിരുന്നു കാലം

സർവജനവും പരിഷ്കൃതരായി

സർവം ജയിച്ചു ഭരിച്ചസുരൻ

ബ്രാഹ്മണർക്കീർഷ്യ വളർന്നു വന്നു

ഭൂതി കെടുത്താനായി അവർ നിനച്ചു

കൌശലമാർന്നൊരു വാമനനെ

വിട്ടു ചതിച്ചവർ മാബലിയെ

ദാനം കൊടുത്തൊരു ധർമജൻ  തൻ

ശീർഷം ചവിട്ടിയാ യാച കേശൻ

മാനവ വിവേചന വ്യവസ്ഥ വന്നു

വർണ വിഭാഗീയ വ്യവസ്ഥ വന്നു

അയിത്ത പിശാചും കടന്നുകൂടി

മന്നിടം വീണ്ടും നരകമാക്കി

മർത്യനെ മർത്യനെ അശുദ്ധനാക്കി

തന്നിൽ അശക്തന്റെ സർവസ്വവും

ചൂഷണം ചെയ്തീടും നാളുവന്നു

തന്നിൽ ബലിഷ്ടന്റെ കാലു താങ്ങും

ദല്ലാളന്മരുടെ കാലം വന്നു

സാധുജനത്തിൻ വിയർപ്പു തീർക്കും

ത്യാഗവും ധനവും ആവുവോളം

നക്കികുടിച്ചീ മടിയർ വീർത്തു

സാധുക്കൾ അക്ഷരം ചൊല്ലിയെങ്കിൽ

ഗർവിഷ്ടരീ ദുഷ്ടർ നാവറുത്തു

വേദോപദേശം ശ്രവിച്ചീടുകിൽ

കാരീയം കാതിൽ കരിച്ചൊഴിച്ചൂ

ജ്ഞാനത്തിൻ വാതിൽ വലിച്ചടച്ചു

സ്ത്രീകൾ ഇവർക്ക് കളിപ്പാനുള്ള

പാവകളെന്നും വരുത്തീയി വർ

എത്ര നൂറ്റാണ്ടുകൾ നമ്മളേവം 

ബുദ്ധിമുട്ടുന്നിഹ സോദരരെ 

നമ്മെ ഉയർത്തുവാൻ നമ്മളെല്ലാം

ഒന്നിച്ചു ഉണരേണം കേൾക്ക നിങ്ങൾ

ബ്രാഹ്മണ സേവ വെടിഞ്ഞിടേണം

ഉച്ചനീചത്വങ്ങൾ മറന്നിടേണം

ജാതിമതങ്ങൾ ത്യജിച്ചിടേണം

നമ്മളെ തമ്മിൽ അകത്തും മതം

സേവിപ്പരെ ചവിട്ടും  മതം

നമ്മൾ വെടിയേണ്ടൂ ഭാവിക്കായി നാo

നമ്മൾ വരിക്കേണ്ടൂ നമ്മൾക്കായി നാം

സത്യവും ധർമ്മവും സ്നേഹവുമാം

സിദ്ധി വരുത്തുന്ന ശുദ്ധ മതം

ധ്യാനത്തിലൂടെ പ്രബുദ്ധരായ

ദിവ്യരാൽ ദർശനമായ മതം 

ബ്രാഹ്മണ വീക്ഷണം ത്യജിച്ചിടേണം

വാമനാദർശനം വെടിഞ്ഞിടേണം

മാവേലി വാഴ്ച വരുത്തിടേണം

മാവേലി വാഴ്ച വരുത്തിടേണം..

Comments

Popular posts from this blog

ചരിത്രം.. ''മൊബൈൽ ഫോൺ''

1973-ൽ മോട്ടറോളയിലെ ഡോ:മാർട്ടിൻ കൂപ്പറായിരുന്നു കൈയ്യിൽ കൊണ്ടു നടക്കാവുന്ന ആദ്യത്തെ മൊബൈൽ ഫോൺ രൂപ കൽപ്പന ചെയ്തത്. 1973 ഏപ്രിൽ 3-നാണ് കൂപ്പർ ആദ്യമായി ഒരു മൊബൈൽ സംഭാഷണം നടത്തിയത്. അത് "യഥാർഥ സെല്ലുലാർ ഫോണിൽ നിന്നാണ് ഞാൻ സംസാരിക്കുന്നത്" എന്നായിരുന്നു. 2 കിലോഗ്രാം ഭാരമുണ്ടായിരുന്ന ആദ്യ മോഡലിന്റെ വില 3500 ഡോളറായിരുന്നു. വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ മൊബൈൽ ഫോൺ നിർമ്മിച്ചത് മോട്ടറോള തന്നെയായിരുന്നു. ഡൈനാടാക് 8000എക്സ് (DynaTAC 8000x) എന്നു പേരിട്ടിരുന്ന ഈ ഫോൺ 1983-ൽ പുറത്തിറങ്ങി. 1990-ലെ കണക്കുകളനുസരിച്ച് ലോകത്തെമ്പാടും 124 ലക്ഷം മൊബൈൽ ഫോൺ ഉപയോക്താക്കളുണ്ട്. 20 വർഷം കഴിയുന്നതിനു മുൻപ്  2011-ന്റെ അവസാനമാകുമ്പോഴേക്കും ലോകമെമ്പാടും മൊബൈൽ ഫോണുപയോഗിക്കുന്നവരുടെ എണ്ണം 560 കോടിയായി വർദ്ധിച്ചു. 1990-ൽ ഉണ്ടായിരുന്നതിനെ 360 മടങ്ങിലധികം. വികസ്വര രാജ്യങ്ങളിലും വളരെ താഴ്ന്ന ജീവിത നിലവാരം പുലർത്തുന്ന രാജ്യങ്ങളിലും ഇതിന്റെ എണ്ണം വർദ്ധിച്ചിരിക്കുന്നു. 1947-ലാണ് മൊബൈൽ ഫോൺ എന്ന ആശയം ഉടലെടുക്കുന്നത്. അന്ന് അമേരിക്കയിൽ കാറുകളിൽ ആശയവിനിമയത്തിനായി ഒരു തരം മൊബൈൽ ഫോണുകൾ ഉപയോഗിച്ചിരുന്നു. ഒ...

ഇന്ത്യ എന്‍റെ രാജ്യമാണ്...

ഇന്ത്യയുടെ ദേശീയഗാനം എഴുതിയതു രവീന്ദ്രനാഥ ടാഗാറാണെന്നു ഇന്ത്യയിലെ ഏതു കുട്ടിയ്ക്കും അറിയാം.  പക്ഷേ; സ്കൂള്‍മുറ്റത്ത്‌ നമ്മള്‍ ചൊല്ലിയ ദേശീയപ്രതിജ്ഞയെഴുതിയ പൈദിമാരി വെങ്കിട്ട സുബ്ബറാവുവിനെ എത്രപേര്‍ അറിയും.? ''ഇന്ത്യ എന്റെ രാജ്യമാണ്, എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്, ഞാന്‍ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു, സമ്പൂര്‍ണ്ണവും വൈവിധ്യപൂര്‍ണവുമായ അതിന്റെ പാരമ്പര്യത്തില്‍.........'' അറിയാതെ കുട്ടിക്കാലത്തെ സ്കൂള്‍മുറ്റത്തേയ്ക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന ഈ പ്രതിജ്ഞയുടെ കര്‍ത്താവായ വെങ്കിട്ട സുബ്ബറാവുവിനെ കുട്ടികള്‍ക്ക് മാത്രമല്ല, നമ്മുടെ അദ്ധ്യാപകര്‍ക്കും വേണ്ടവിധം അറിയില്ല.   Pydimarri Venkata Subba Rao 1947-നു ശേഷമുള്ള ഇന്ത്യയുടെ ചരിത്രം ഒരു കുടുംബത്തിനുള്ളിലേക്ക് ചുരുക്കിയ ചരിത്രകാരന്മാര്‍ ഇദ്ദേഹത്തെപോലുള്ളവരെ അവഗണിച്ചതാകാം. ഈ പ്രതിജ്ഞഎഴുതിയത് തന്റെ അച്ഛനാണെന്ന് സുബ്ബറാവുവിന്റെ മകന്‍ പി.വി.സുബ്രഹ്മണ്യം അറിയുന്നതുപോലും സുബ്ബറാവുവിന്റെ മരണശേഷമാണ്. ആഡ്രയിലെ നല്‍ഗോണ്ട ജില്ലയിലെ അന്നപര്‍ത്തിയിലാണ് സുബ്ബറാവു ജനിച്ചത്‌. സര്‍ക്കാര്‍ ജീവനക്കാരനും ഭാഷാപണ്ഡിതനും എഴു...

ആത്മഹത്യ ചെയ്തു മരിക്കാൻ പോകുന്ന മനുഷ്യരോട്;

നിങ്ങൾ ആത്മഹത്യ ചെയ്തു മരിക്കാൻ പോകുമ്പോൾ അതിന് എത്ര വർഷങ്ങള്‍ക്ക് മുന്‍പ്പ് നിങ്ങൾ ശരിക്കും മരിച്ചു പോയിരുന്നു എന്ന് കൃത്യമായി രേഖപ്പെടുത്തണം. ഇല്ലെങ്കിൽ, നിങ്ങൾ ആത്മഹത്യ ചെയ്തു കഴിഞ്ഞാൽ ഇവിടെ ഭൂമിയിലെ ചില മനുഷ്യർ നിങ്ങളെ പോസ്റ്റ്മോർട്ടം ചെയ്യും. അവർ പല മരണകാരണങ്ങളും നിങ്ങളിൽ കണ്ടെത്തും. നിങ്ങളൊരു പരാജമായിരുന്നു എന്നവർ വിധികൽപ്പിക്കും, നിങ്ങള്‍ ഭീരുവായിരുണെന്ന് ചാപ്പ കുത്തും, ജീവിച്ചു കാണിക്കാൻ നട്ടെല്ലില്ലാതെ പോയെന്ന് അടക്കം പറഞ്ഞവർ പരിഹസിക്കും. ഇങ്ങനെയുള്ള നൂറായിരം പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ ആകാശത്തിന് താഴെ പാറിനടക്കും, അതിനൊക്കെയുള്ള ഒരൊറ്റ ഉത്തരമെന്നോണം  ജീവിച്ചിരിക്കുമ്പോൾ തന്നെ മരിച്ചുപോയ നിങ്ങളുടെ ശരിക്കുള്ള മരണ തിയതി കുറിച്ചിടുക. അങ്ങനെ ജീവനോടെ മരിച്ചു കുറേക്കാലം കഴിഞ്ഞാണ് നിങ്ങൾ ആത്മഹത്യ ചെയ്തതെന്ന് ഈ മണ്ടന്മാരോട് പറഞ്ഞാൽ അവരത് വിശ്വസിക്കില്ല. ''അവർക്കത് വരുവോളം''. നിങ്ങൾ ആത്മഹത്യ ചെയ്യാൻ പോകുന്നതിന് എത്രയോ പകലുകൾക്കും രാത്രികൾക്ക് മുൻപേ മരിച്ചുപോയ നിങ്ങളുടെ ചിരിയെക്കുറിച്ച്, ആ നിമിഷങ്ങളെപ്പറ്റി ആരോടെങ്കിലും പറഞ്ഞു വയ്ക്കുക. നിങ്ങൾ പെട്ടെന്ന് മര...