Skip to main content

ഒരു സാദാ തൊഴിലാളിയും ഒരു സർക്കാർ ഉദ്യോഗസ്ഥനും തമ്മിലുള്ള വ്യത്യാസം😉..

നാരായണൻ നായർക്ക്‌ ഒരു മൂരി ഉണ്ടായിരുന്നു, ആ നാട്ടിലെ ഏറ്റവും മികച്ച വിത്തുകാള. ആ മൂരി മാത്രമായിരുന്നു അയാളുടെ ഏക ആദായമാർഗ്ഗം. ആ കാള പ്രദേശത്തെ ഏറ്റവും മികച്ച വിത്തുകാള ആയതുകൊണ്ട് നാട്ടുകാർ തങ്ങളുടെ പശുക്കളെ അവിടെ കൊണ്ടുവരാൻ തുടങ്ങി, അങ്ങനെ മികച്ച കന്നുംകുട്ടികൾ ജനിക്കുന്നു എന്ന് ഉറപ്പുവരുത്തി. ആ വിത്തുകാള നാരായണൻ നായർക്ക്‌‌ ഒരു നല്ല വരുമാനമാർഗമായി മാറി. 

അവൻ തന്റെ അടുത്തു വന്നുപെട്ട ഒരു പശുവിനെയും പരിഗണിക്കാതിരുന്നില്ല, നിരാശപ്പെടുത്തിയുമില്ല. അക്കാര്യത്തിൽ യാതൊരു ക്ഷീണമോ തളർച്ചയോ ഒരിക്കൽപ്പോലും അവൻ കാണിച്ചിരുന്നുമില്ല.

ഒരു ദിവസം നാട്ടുകാർ ഒത്തുകൂടി നാരായണൻ നായരെ എപ്പോഴും ആശ്രയിക്കാതെ ആ കാളയെ വിലകൊടുത്ത്‌ വാങ്ങാൻ തീരുമാനിച്ചു.

ഒരു പ്രതിനിധി പോയി പറഞ്ഞു: "നിങ്ങളുടെ കാളയ്ക്ക് ഒരു വില പറയുക, ഞങ്ങൾ അതിനെ നിങ്ങളിൽ നിന്ന് വാങ്ങാൻ പോകുന്നു."

തന്റെ വരുമാന സ്രോതസ്സ് നഷ്ടപ്പെടുത്താൻ ആഗ്രഹിക്കാത്ത നാരായണൻ നായർ, വളരെ ഉയർന്ന ഒരു വില അവരോട്‌ ആവശ്യപ്പെട്ടു.

ആ വളർത്തുമൃഗത്തിന്റെ അമിത വിലയെക്കുറിച്ച് അവർ പഞ്ചായത്ത്‌ പ്രസിഡന്റിനോട്‌ പരാതിപ്പെട്ടു, പ്രശ്നം മനസ്സിലാക്കിയ അദ്ദേഹം, പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് ആ കാളയെ വാങ്ങി, അതിനെ പഞ്ചായത്തിന്റെ പൊതുമുതലായി രജിസ്റ്റർ ചെയ്യുകയും മുഴുവൻ സമൂഹത്തിന്റെയും സേവനത്തിനായി നൽകുകയും ചെയ്തു.

ഉദ്ഘാടന ദിവസം പശുക്കളുമായി നാട്ടുകാർ വന്നു. അവർ ആദ്യം കൊണ്ടുവന്ന പശുവിനെ കണ്ടിട്ട്‌ കാളക്ക്‌ ഒരു പ്രതികരണവുമില്ല.

"അത് പശുവിന്റെ പ്രശ്നമാണ്‌ - ഒരാൾ പറഞ്ഞു - അത് വളരെ മെലിഞ്ഞതാണ്."

അവർ അവന്റെ മുമ്പിൽ ഒരു മികച്ച ജേഴ്സിപശുവിനെ കൊണ്ടുവന്നു, കാളക്ക്‌ യാതൊരു അനക്കമില്ല!!

അവർ അവന്റെ മുമ്പിൽ മുഴുവൻ പശുക്കളേയും അണിനിരത്തി, പക്ഷേ കാള കുലുങ്ങിയില്ല!

ക്ഷുഭിതനായ പഞ്ചായത്ത്‌ പ്രസിഡന്റ്‌ നാരായണൻ നായരെ വിളിച്ച് പ്രശ്നം പരിഹരിക്കാൻ ആവശ്യപ്പെട്ടു. നികുതിദായകരുടെ പണം ചെലവഴിച്ച് വാങ്ങിയ മുതല്‍ പ്രസിഡണ്ടിന്‍റെ മറ്റൊരു തട്ടിപ്പാണെന്ന് കരുതാൻ നാട്ടുകാരും തയ്യാറായില്ല.


നാരായണൻ നായർ കാളയുടെ അടുത്തെത്തി അവന്റെ ചെവിയിൽ ചോദിച്ചു: "സഹോദരാ നിനക്കെന്തു പറ്റി.? എന്താണ് നിനക്കീ മനംമാറ്റം!, നിനക്ക് ഈ ജോലി മടുത്തോ.?"

വിത്തുകാള നാരായണൻ നായരെ അലസമായി നോക്കി... ഗൗരവത്തോടെ മറുപടി പറഞ്ഞു:
"ഞാൻ എങ്ങനെ ജോലി ചെയ്യണമെന്ന് പറയാൻ നിങ്ങളാരാ.? ഇപ്പോൾ ഞാൻ ഒരു സർക്കാർ ഉദ്യോഗസ്ഥനാണെന്നകാര്യം നിങ്ങൾക്കറിഞ്ഞുകൂടെ! എനിക്ക്‌ സൗകര്യമുള്ളപ്പോൾ സൗകര്യം പോലെ ചെയ്യും! താൻ തന്റെ പണിനോക്ക്‌ !!"
🙊
 😂🤣😜

Comments

Popular posts from this blog

ചരിത്രം.. ''മൊബൈൽ ഫോൺ''

1973-ൽ മോട്ടറോളയിലെ ഡോ:മാർട്ടിൻ കൂപ്പറായിരുന്നു കൈയ്യിൽ കൊണ്ടു നടക്കാവുന്ന ആദ്യത്തെ മൊബൈൽ ഫോൺ രൂപ കൽപ്പന ചെയ്തത്. 1973 ഏപ്രിൽ 3-നാണ് കൂപ്പർ ആദ്യമായി ഒരു മൊബൈൽ സംഭാഷണം നടത്തിയത്. അത് "യഥാർഥ സെല്ലുലാർ ഫോണിൽ നിന്നാണ് ഞാൻ സംസാരിക്കുന്നത്" എന്നായിരുന്നു. 2 കിലോഗ്രാം ഭാരമുണ്ടായിരുന്ന ആദ്യ മോഡലിന്റെ വില 3500 ഡോളറായിരുന്നു. വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ മൊബൈൽ ഫോൺ നിർമ്മിച്ചത് മോട്ടറോള തന്നെയായിരുന്നു. ഡൈനാടാക് 8000എക്സ് (DynaTAC 8000x) എന്നു പേരിട്ടിരുന്ന ഈ ഫോൺ 1983-ൽ പുറത്തിറങ്ങി. 1990-ലെ കണക്കുകളനുസരിച്ച് ലോകത്തെമ്പാടും 124 ലക്ഷം മൊബൈൽ ഫോൺ ഉപയോക്താക്കളുണ്ട്. 20 വർഷം കഴിയുന്നതിനു മുൻപ്  2011-ന്റെ അവസാനമാകുമ്പോഴേക്കും ലോകമെമ്പാടും മൊബൈൽ ഫോണുപയോഗിക്കുന്നവരുടെ എണ്ണം 560 കോടിയായി വർദ്ധിച്ചു. 1990-ൽ ഉണ്ടായിരുന്നതിനെ 360 മടങ്ങിലധികം. വികസ്വര രാജ്യങ്ങളിലും വളരെ താഴ്ന്ന ജീവിത നിലവാരം പുലർത്തുന്ന രാജ്യങ്ങളിലും ഇതിന്റെ എണ്ണം വർദ്ധിച്ചിരിക്കുന്നു. 1947-ലാണ് മൊബൈൽ ഫോൺ എന്ന ആശയം ഉടലെടുക്കുന്നത്. അന്ന് അമേരിക്കയിൽ കാറുകളിൽ ആശയവിനിമയത്തിനായി ഒരു തരം മൊബൈൽ ഫോണുകൾ ഉപയോഗിച്ചിരുന്നു. ഒ...

ലോക ജനതയെ മുഴുവൻ ഇരുത്തി ചിന്തിപ്പിച്ച ഒരു ചിത്രമാണ് ഈ കാണുന്നത്.!

ഒരു അന്താരാഷ്ട്ര ഓട്ടമത്സരത്തിൽ കെനിയയെ പ്രതിനിധീകരിച്ചിരുന്ന അത്‌ലറ്റ്  ആബേൽ മുത്തായ്യും, സ്പാനിഷ് അത്‌ലറ്റ് ഇവാൻ ഫർണാണ്ടസ്സുമാണ് ചിത്രത്തിൽ. ഫിനിഷിങ്ങ് ലൈനിന്റെ സൈനേജ് തിരിച്ചറിയുന്നതിൽ വന്ന ആശയക്കുഴപ്പം കാരണം താൻ ഒന്നാമതെത്തിയെന്ന തെറ്റിദ്ധാരണ മൂലം ഫിനിഷിങ് പോയന്റിന് മുൻപായി ആബേൽ ഓട്ടം അവസാനിപ്പിച്ചു..!!  എന്നാൽ തൊട്ടുപിന്നിൽ ഓടിവരുന്ന സ്പാനിഷ് അത്‌ലറ്റ്  ഇവാഫർണാണ്ടസിന് കാര്യം പിടികിട്ടി. അദ്ദേഹം ആ കെനിയക്കാരനോട് ഓട്ടം തുടരാൻ ഉറക്കെ വിളിച്ചു പറഞ്ഞു.!   സ്പാനിഷ് ഭാഷ അറിയാത്തതുകൊണ്ട് അയാൾക്ക്  കാര്യം  മനസിലായില്ല...  പ്രതികരിച്ചതുമില്ല.. ഇത് മനസ്സിലാക്കിയ ഇവാൻ ആബേലിനെ പുറകിൽ നിന്ന് തള്ളി ഫിനിഷിങ്ങ്  പോയിന്‍റിലെത്തിച്ചു.!!!  അമ്പരന്ന് നിന്ന കാഴ്ചക്കാരുടെ ഇടയിൽ നിന്നും ഒരു  പത്രപ്രവർത്തകൻ  ഇവാനോട് ചോദിച്ചു.. "താങ്കൾ എന്തിനാണീ കെനിയക്കാരനെ വിജയത്തിലേക്ക് തള്ളിവിട്ടത്..?  അങ്ങിനെ  ചെയ്തില്ലായിരുന്നുവെങ്കിൽ ഈ വിജയം താങ്കളുടേതാകുമായിരുന്നില്ലേ..???" അതിനു ഇവാൻ ഈ ലോകത്തോട് പറഞ്ഞ മറുപടി ഇതായിരുന്നു. ...

ഇന്ത്യ എന്‍റെ രാജ്യമാണ്...

ഇന്ത്യയുടെ ദേശീയഗാനം എഴുതിയതു രവീന്ദ്രനാഥ ടാഗാറാണെന്നു ഇന്ത്യയിലെ ഏതു കുട്ടിയ്ക്കും അറിയാം.  പക്ഷേ; സ്കൂള്‍മുറ്റത്ത്‌ നമ്മള്‍ ചൊല്ലിയ ദേശീയപ്രതിജ്ഞയെഴുതിയ പൈദിമാരി വെങ്കിട്ട സുബ്ബറാവുവിനെ എത്രപേര്‍ അറിയും.? ''ഇന്ത്യ എന്റെ രാജ്യമാണ്, എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്, ഞാന്‍ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു, സമ്പൂര്‍ണ്ണവും വൈവിധ്യപൂര്‍ണവുമായ അതിന്റെ പാരമ്പര്യത്തില്‍.........'' അറിയാതെ കുട്ടിക്കാലത്തെ സ്കൂള്‍മുറ്റത്തേയ്ക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന ഈ പ്രതിജ്ഞയുടെ കര്‍ത്താവായ വെങ്കിട്ട സുബ്ബറാവുവിനെ കുട്ടികള്‍ക്ക് മാത്രമല്ല, നമ്മുടെ അദ്ധ്യാപകര്‍ക്കും വേണ്ടവിധം അറിയില്ല.   Pydimarri Venkata Subba Rao 1947-നു ശേഷമുള്ള ഇന്ത്യയുടെ ചരിത്രം ഒരു കുടുംബത്തിനുള്ളിലേക്ക് ചുരുക്കിയ ചരിത്രകാരന്മാര്‍ ഇദ്ദേഹത്തെപോലുള്ളവരെ അവഗണിച്ചതാകാം. ഈ പ്രതിജ്ഞഎഴുതിയത് തന്റെ അച്ഛനാണെന്ന് സുബ്ബറാവുവിന്റെ മകന്‍ പി.വി.സുബ്രഹ്മണ്യം അറിയുന്നതുപോലും സുബ്ബറാവുവിന്റെ മരണശേഷമാണ്. ആഡ്രയിലെ നല്‍ഗോണ്ട ജില്ലയിലെ അന്നപര്‍ത്തിയിലാണ് സുബ്ബറാവു ജനിച്ചത്‌. സര്‍ക്കാര്‍ ജീവനക്കാരനും ഭാഷാപണ്ഡിതനും എഴു...