Skip to main content

ലിയോനിഡ് റൊഗ്‌ഓസോവ്: സ്വന്തം ശരീരത്തിൽ സ്വയം സർജറി ചെയ്ത ഡോക്ടർ.

ഫെബ്രുവരി 1961, സോവിയറ്റ് യൂണിയന്റെ അന്റാർട്ടിക്കയിലേയ്ക്കുള്ള ആറാമത്തെ പര്യവേഷണ സംഘം. ഷിർമാക്കർ ഒയാസിസിൽ ഒരു പുതിയ ബേസ് നിർമ്മിക്കുകയായിരുന്നു ആ 12 അംഗ സംഘത്തിന്റെ നിയോഗം. ടീമിലെ ഒരേ ഒരു ഡോക്ടറായിരുന്നു ലിയോനിഡ് റൊഗ്‌ഓസോവ്.. വയസ് 27. പ്രശസ്തനായ സർജൻ. ഏപ്രിൽ മാസത്തോടെ ശൈത്യം കഠിനമായി...


ലിയോനിഡിന് പെട്ടെന്നൊരു വയറുവേദനയും ഓക്കാനവും..വേദന സഹിക്കാവുന്നതിലും അപ്പുറമായി...തനിക്ക് അക്യൂട്ട് അപ്പന്റിക്സ് ആണെന്ന് പ്രഗൽഭനായ ആ സർജൻ വളരെ പെട്ടെന്ന് തിരിച്ചറിഞ്ഞു. അടിയന്തര മെഡിക്കൽ സഹായം ലഭിച്ചില്ലങ്കിൽ അപ്പന്റിക്സ് വയറിനകത്ത് വച്ച് പൊട്ടാൻ സാദ്ധ്യതയുണ്ട്. അത് അയാളെ മരണത്തിലേയ്ക്ക് നയിക്കും. പുറത്ത് നിന്നും സഹായം ലഭിക്കാൻ യാതൊരു സാദ്ധ്യതയുമില്ല. റഷ്യയിലേയ്ക്ക് പോകണമെങ്കിൽ 36 ദിവസത്തെ കടൽ യാത്ര വേണം. അതിന് വേണ്ടിയുള്ള കപ്പൽ അടുത്ത വർഷമെ വരികയുള്ളൂ.. കടുത്ത മഞ്ഞ് വീഴ്ചമൂലം വിമാനയാത്രയും അസാദ്ധ്യം. ലിയോനിഡ് റൊഗ്‌ഓസോവ് ജീവിതത്തിനും മരണത്തിനുമിടയിലെ നിമിഷങ്ങൾ അനുഭവിച്ചറിഞ്ഞു. കോൾഡ് വാറിന്റെ കാലമാണ്... ദൌത്യത്തിന്റെ പരാജയം രാജ്യത്തിന്റെ പരാജയമായി കണക്കു കൂട്ടുന്ന കാലം...എത്രയോ അപ്രന്റിസ് സർജറി നടത്തിയതാണ് താൻ. ലക്ഷണങ്ങൾ കടുത്തപ്പോൾ അയാൾ തിരിച്ചറിഞ്ഞു... ഒന്നുകിൽ മരണം... അല്ലെങ്കിൽ സ്വയം സർജറി നടത്തുക... പക്ഷെ എങ്ങനെ....

അയാൾ കമാന്ററോട് അനുവാദം ചോദിച്ചു... മിഷൻ വിജയിക്കണമെന്ന് മാത്രം മോഹമുള്ള അയാൾ അനുവാദം നൽകിയെന്ന് മാത്രമല്ല സംഘത്തിലെ മിടുക്കരായ രണ്ട് പേരെ സർജറിയിൽ സഹായിക്കാനായി ചുമതലപ്പെടുത്തുകകൂടി ചെയ്തു. മരണത്തെക്കാൾ ഭേദം സ്വയം സർജറി ആണെന്ന് തിരിച്ചറിഞ്ഞ ലിയോനിഡ് auto-appendectomy ചെയ്യാൻ സജ്ജമായി. “എനിക്കു തലേന്ന് രാത്രിയിൽ ഉറങ്ങാൻ കഴിഞ്ഞില്ല. വീശിയടിക്കുന്ന ശീതക്കാറ്റിന്റെ മാരകമായ തണുപ്പിൽ ഞാൻ തീരുമാനിച്ചു..കൈകെട്ടി നിന്ന് മരിക്കുന്നതിനെക്കാൾ നല്ലത് എന്റെ കൈകൊണ്ട് തന്നെ വയറു തുറന്ന് കുടൽമാല പുറത്തെടുത്ത് ആ നാശം പിടിച്ച സാധനത്തിനെ അറുത്ത് മാറ്റണമെന്ന് ”.

തന്റെ സഹായികളെ വിളിച്ച് ആവശ്യമായ സർജറി ഉപകരണങ്ങളും വലിയ ഒരു കണ്ണാടിയും നൽകി..ലോക്കൽ അനസ്തീഷ്യ തന്റെ വയറിന്റെ ഭാഗത്ത് സ്വയം കുത്തിവച്ചു. അനന്തരം ഓപ്പറേഷൻ ബ്ലേഡ് കൊണ്ട് വയറു സ്വന്തമായി കീറി... രക്തം പുഴ പോലെ ഒഴുകി... പ്രഗൽഭനായ ആ സർജൻ മറ്റൊരാൾക്ക് ചെയ്യുന്നത് പോലെ ദർപ്പണത്തിലെ പ്രതിബിംബത്തിൽ നോക്കി തന്റെ കുടൽമാല എടുത്ത് പുറത്ത് വച്ചു.. അയാൾക്ക് കൈകൾ തളർന്ന് പോകുന്നതായി തോന്നി... സഹായിയോട് അങ്ങനെ സംഭവിച്ചാൽ അഡ്രിനാലിൻ എങ്ങനെ ഇഞ്ജക്ട് ചെയ്യണമെന്നും മറ്റ് എന്തൊക്കെ കാര്യങ്ങൾ ചെയ്യണമെന്നതിനെ കുറിച്ചും പെട്ടൊന്നൊരു ബ്രീഫിംഗ് നടത്തി.. കണ്ണാടിയിലെ വശം തിരിഞ്ഞ കുടലിന്റെ കാഴ്ച അയാളുടെ പ്രതീക്ഷകളെ തകിടം മറിച്ചു... കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് തോന്നിയപ്പോൾ അയാൾ കയ്യിലെ ഗ്ലൌസ് ഊരി മാറ്റി... സ്പർശനത്തിലൂടെ അവയവങ്ങൾ തിരിച്ചറിഞ്ഞ് സർജ്ജറി തുടർന്നു.. അയാളുടെ തല പമ്പരം കണക്കെ കറങ്ങി.. കൈകൾ ഈയ്യൽ പോലെ വിറകൊണ്ടു... തന്റെ സഹായികളുടെ അപ്പോഴത്തെ അവസ്ഥ സംബന്ധിച്ച് ലിയോനിഡ് പിന്നീട് എഴുതി... "ഞാൻ അവരെ നോക്കുമ്പോൾ അവരുടെ വെളുത്ത സർജിക്കൽ വസ്ത്രങ്ങളെക്കാലും വിളറി വെളുത്തതായിരുന്നു അവരുടെ മുഖം, എന്റെ ഹൃദയമിടിപ്പും കുറഞ്ഞ് കുറഞ്ഞ് വന്നു. കൈകൾ റബ്ബർ പോലെയായി, ഇതവസാനമാണെന്ന് ഞാനുറപ്പിച്ചു” എത്രയോ സർജറികൾ നടത്തിയ ആ മനുഷ്യൻ, ഒടുവിൽ തന്റെ ആ നശിച്ച അപ്പന്റിക്സിനെ സ്വയം വേർപെടുത്തി.. കറുത്തിരുണ്ട അതിന്റെ അടി ഭാഗം അയാളെ ഞെട്ടിച്ചു കളഞ്ഞു... ഒന്ന് രണ്ട് ദിവസം താമസിച്ചിരുന്നെങ്കിൽ അത് പൊട്ടി അയാളുടെ മരണം സംഭവിക്കുമായിരുന്നു.. യുഗങ്ങളോളം നീണ്ട ആ രണ്ട് മണിക്കൂറിലെ സ്വയം സർജറി, അതിന്റെ അവസാനത്തെ സ്റ്റിച്ചും സ്വന്തമായി ഇട്ട്, വിജയകരമായി പര്യവസാനിച്ചു... തന്റെ സഹായികൾക്ക് ഉപകരണങ്ങളും മുറിയും വൃത്തിയാക്കാനുള്ള കാര്യങ്ങൾ ഉപദേശിച്ച്, ആന്റിബയോട്ടിക്കുകളും കുറച്ച് ഉറക്കഗുളികളും കഴിച്ച് നീണ്ട ഉറക്കത്തിലേയ്ക്ക് വീണു... വെറും രണ്ടാഴ്ചത്തെ വിശ്രമത്തിന് ശേഷം പതിന്മടങ്ങോടെ ആ ധൈര്യശാ‍ലിയായ ഡോക്ടർ തന്റെ ജോലി തുടർന്നു...

ഇങ്ങനെയുമുണ്ടായിരുന്നു കുറെ മനുഷ്യർ.

Comments

Popular posts from this blog

ചരിത്രം.. ''മൊബൈൽ ഫോൺ''

1973-ൽ മോട്ടറോളയിലെ ഡോ:മാർട്ടിൻ കൂപ്പറായിരുന്നു കൈയ്യിൽ കൊണ്ടു നടക്കാവുന്ന ആദ്യത്തെ മൊബൈൽ ഫോൺ രൂപ കൽപ്പന ചെയ്തത്. 1973 ഏപ്രിൽ 3-നാണ് കൂപ്പർ ആദ്യമായി ഒരു മൊബൈൽ സംഭാഷണം നടത്തിയത്. അത് "യഥാർഥ സെല്ലുലാർ ഫോണിൽ നിന്നാണ് ഞാൻ സംസാരിക്കുന്നത്" എന്നായിരുന്നു. 2 കിലോഗ്രാം ഭാരമുണ്ടായിരുന്ന ആദ്യ മോഡലിന്റെ വില 3500 ഡോളറായിരുന്നു. വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ മൊബൈൽ ഫോൺ നിർമ്മിച്ചത് മോട്ടറോള തന്നെയായിരുന്നു. ഡൈനാടാക് 8000എക്സ് (DynaTAC 8000x) എന്നു പേരിട്ടിരുന്ന ഈ ഫോൺ 1983-ൽ പുറത്തിറങ്ങി. 1990-ലെ കണക്കുകളനുസരിച്ച് ലോകത്തെമ്പാടും 124 ലക്ഷം മൊബൈൽ ഫോൺ ഉപയോക്താക്കളുണ്ട്. 20 വർഷം കഴിയുന്നതിനു മുൻപ്  2011-ന്റെ അവസാനമാകുമ്പോഴേക്കും ലോകമെമ്പാടും മൊബൈൽ ഫോണുപയോഗിക്കുന്നവരുടെ എണ്ണം 560 കോടിയായി വർദ്ധിച്ചു. 1990-ൽ ഉണ്ടായിരുന്നതിനെ 360 മടങ്ങിലധികം. വികസ്വര രാജ്യങ്ങളിലും വളരെ താഴ്ന്ന ജീവിത നിലവാരം പുലർത്തുന്ന രാജ്യങ്ങളിലും ഇതിന്റെ എണ്ണം വർദ്ധിച്ചിരിക്കുന്നു. 1947-ലാണ് മൊബൈൽ ഫോൺ എന്ന ആശയം ഉടലെടുക്കുന്നത്. അന്ന് അമേരിക്കയിൽ കാറുകളിൽ ആശയവിനിമയത്തിനായി ഒരു തരം മൊബൈൽ ഫോണുകൾ ഉപയോഗിച്ചിരുന്നു. ഒ...

ഇന്ത്യ എന്‍റെ രാജ്യമാണ്...

ഇന്ത്യയുടെ ദേശീയഗാനം എഴുതിയതു രവീന്ദ്രനാഥ ടാഗാറാണെന്നു ഇന്ത്യയിലെ ഏതു കുട്ടിയ്ക്കും അറിയാം.  പക്ഷേ; സ്കൂള്‍മുറ്റത്ത്‌ നമ്മള്‍ ചൊല്ലിയ ദേശീയപ്രതിജ്ഞയെഴുതിയ പൈദിമാരി വെങ്കിട്ട സുബ്ബറാവുവിനെ എത്രപേര്‍ അറിയും.? ''ഇന്ത്യ എന്റെ രാജ്യമാണ്, എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്, ഞാന്‍ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു, സമ്പൂര്‍ണ്ണവും വൈവിധ്യപൂര്‍ണവുമായ അതിന്റെ പാരമ്പര്യത്തില്‍.........'' അറിയാതെ കുട്ടിക്കാലത്തെ സ്കൂള്‍മുറ്റത്തേയ്ക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന ഈ പ്രതിജ്ഞയുടെ കര്‍ത്താവായ വെങ്കിട്ട സുബ്ബറാവുവിനെ കുട്ടികള്‍ക്ക് മാത്രമല്ല, നമ്മുടെ അദ്ധ്യാപകര്‍ക്കും വേണ്ടവിധം അറിയില്ല.   Pydimarri Venkata Subba Rao 1947-നു ശേഷമുള്ള ഇന്ത്യയുടെ ചരിത്രം ഒരു കുടുംബത്തിനുള്ളിലേക്ക് ചുരുക്കിയ ചരിത്രകാരന്മാര്‍ ഇദ്ദേഹത്തെപോലുള്ളവരെ അവഗണിച്ചതാകാം. ഈ പ്രതിജ്ഞഎഴുതിയത് തന്റെ അച്ഛനാണെന്ന് സുബ്ബറാവുവിന്റെ മകന്‍ പി.വി.സുബ്രഹ്മണ്യം അറിയുന്നതുപോലും സുബ്ബറാവുവിന്റെ മരണശേഷമാണ്. ആഡ്രയിലെ നല്‍ഗോണ്ട ജില്ലയിലെ അന്നപര്‍ത്തിയിലാണ് സുബ്ബറാവു ജനിച്ചത്‌. സര്‍ക്കാര്‍ ജീവനക്കാരനും ഭാഷാപണ്ഡിതനും എഴു...

TATA -യാണ് താരം

1500 കോടി കോറോണ പ്രതിരോധത്തിനു വേണ്ടി സംഭാവന ചെയ്തത് TATA ആണൂ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച.  റ്റാറ്റയുടെ ചരിത്രം പരിശോധിച്ചാൽ ഇതൊന്നും ഒന്നും അല്ല. ഇന്ത്യയുടെ പുരോഗതിക്ക്‌ ഇത്രമാത്രം പങ്കു വഹിച്ച മറ്റൊരു കംബനി ചരിത്രത്തിൽ ഇല്ല.  പക്ഷേ റ്റാറ്റയെ കുറിച്ച്‌ സാദാരണക്കാർക്ക്‌ കൂടുതൽ ഒന്നും അറിയില്ല, അദാനിയെയും അംബാനിയെയും ഒക്കെ പറ്റി മാത്രമേ സാദാരണക്കാർക്ക്‌ കേട്ട്‌ പരിചയം ഉള്ളു.  കൈക്കൂലിയും അവിഹിത രാഷ്ട്രീയ ഇടപാടുകളും വഴി ഒരിക്കലും ബിസിനസ്‌ വളർത്താൻ ഉപയോഗിക്കില്ല എന്നത്‌ ഒരു അടിസ്ഥാന കംബനി പോളിസി ആയി കൊണ്ട്‌ നടക്കുന്നതിനാൽ ടാറ്റ ഗ്രൂപ്പ്‌, രാഷ്ട്രീയക്കാർക്കും മീഡിയകൾക്കും അത്ര പ്രിയപ്പെട്ടവരല്ല. അത്‌ കൊണ്ട്‌ തന്നെ അവരെക്കുറിച്ച്‌ കൂടുതൽ ചർച്ചകൾ വരാൻ തുടങ്ങിയത്‌ സോഷ്യൽ മീഡിയകളിൽ ആണു.  ഒരു സാധാരണക്കാരനു റ്റാറ്റയുടെ ബസ്സും കാറും ആണു ടാറ്റയെ കുറിച്ച്‌ അറിയുകയുള്ളു.  ഒരിക്കൽ ബ്രിട്ടീഷ്‌ കംബനിയായിരുന്ന റേഞ്ച്‌ റോവറിന്റെയും ജാഗുവറിന്റെയും ഇന്നത്തെ ഉടമസ്ഥരായ ടാറ്റ മോട്ടോഴ്സ്‌ എന്ന ടാറ്റ കബനി ടാറ്റ സൺസിന്റെ ലോകം മൊത്തം പരന്ന് കിടക്കുന്ന ബിസിനസ്‌ സാമ്രാജ്യത്തിന്റെ വളരെ ചെറിയ...